കിട്ടാവുന്ന എല്ലാ പദവികളും നേടിയ വ്യക്തിയാണ് കെ.വി തോമസ്. 22 വര്‍ഷം ലോക്സഭാംഗമായി, 8 വര്‍ഷം എം എല്‍ എയായി അഞ്ചുവര്‍ഷം വീതം കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായി. ഇനി എന്താണ് കെ.വി തോമസ് ഇനി ആഗ്രഹിക്കുന്നതെന്നറിയില്ല. പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ കെ വി തോമസിന് ഇനി സ്ഥാനമുണ്ടാവില്ലെന്നും ഉണ്ണിത്താന്‍
'ശശി തരൂരിനെ വിജയിപ്പിച്ചത് പിണറായി വിജയന്‍ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും അണികളുമാണ്. അതുകൊണ്ട് തന്നെ യു ഡി എഫ് ഒരു തീരുമാനം എടുത്താല്‍ പാര്‍ട്ടിയിലെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എല്ലാ എം പി മാരും നിവേദനം വായിച്ച് നോക്കിയിട്ടാണ് ഒപ്പിടുക. ഞാനും അങ്ങനെയാണ് ചെയ്തത്.
ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ചിത്രത്തിനടിയില്‍ വന്ന കമന്റുകള്‍ മുസ്ലീം വിവാഹങ്ങളെക്കുറിച്ച് ധാരണയുളള ഒരാള്‍ക്കും വരാന്‍ സാധ്യതയില്ലാത്തവയാണ്. വ്യാപകമായി വരന്മാരെ പരിഹസിക്കാന്‍ തുടങ്ങിയതോടെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിശദീകരണം.
രമേശ് ചെന്നിത്തലയുടെയും, ഉമ്മന്‍ചാണ്ടിയുടെയും കോമ്പിനേഷനാണ് കഴിഞ്ഞ 17 വര്‍ഷക്കാലമായി കേരളത്തിലെ കോണ്‍ഗ്രസിനെ ഭരിക്കുന്നത്. ആ 17 വര്‍ഷക്കാലം അവര് പറയുന്നത് മാത്രമാണ് പാര്‍ട്ടി കേട്ടിട്ടുള്ളത്. രണ്ട് തെരഞ്ഞെടുപ്പുകളുടെയും പരാജയം ഉള്‍ക്കൊണ്ട് കൊണ്ട് ഹൈക്കമാന്‍ഡ് നടത്തിയ പഠനത്തിന്‍റെ ഭാഗമായി ഗ്രൂപ്പുകളുടെ അതിപ്രസരമാണ് പരാജയക്കാരണമെന്ന് കണ്ടെത്തിയത്.
കേരള-കർണാടക അതിർത്തി വഴി അവശ്യസർവീസുകളും ചരക്കുനീക്കവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉണ്ണിത്താൻ സുപ്രീം കോടതിയെ സമീപിച്ചത്.
തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. തുടര്‍ന്ന്, അതിർത്തികൾ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയതുമാണ്. എന്നാല്‍, കേരളത്തിലേക്കുള്ള അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന നിലപാട് കര്‍ണാടകം ആവര്‍ത്തിച്ചു.